Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralam

മുഖ്യമന്ത്രി നിർണയത്തിൽ സസ്പെൻസ് നീളുന്നു, നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ നിർണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, സമവായ ചർച്ചകൾക്കായി കേരളത്തിലെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശാലമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം. കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ മുൻ പിസിസി അധ്യക്ഷന്മാരോടും മുതിർന്ന നേതാക്കളോടുമാണ് അടിയന്തരമായി ഡൽഹിയിലെത്താൻ നിർദേശിച്ചത്. ഇവർ ഇന്ന് രാത്രി തന്നെ പുറപ്പെടും. 

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുമായി രാഹുൽ ഗാന്ധി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ഘടകകക്ഷി നേതാക്കളുമായി അദ്ദേഹം വീണ്ടും ഫോണിൽ സംസാരിച്ചേക്കും. ഹൈക്കമാൻഡ് തലപ്പത്തുള്ള കെ.സി. വേണുഗോപാൽ തന്നെ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാനാണ് നിലവിൽ കൂടുതൽ സാധ്യത. അദ്ദേഹത്തിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി മാനിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. നേതാക്കളുടെ അഭിപ്രായത്തെ മാനിച്ച് തീരുമാനം മാറുമോയെന്നും വരും ദിവസങ്ങളിൽ അറിയാം.

‌അനുനയ നീക്കങ്ങളുടെ ഭാഗമായി ഉപമുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനോട് ഹൈക്കമാൻഡിന് താല്പര്യമില്ല. ഒരാളെ മാത്രം മുഖ്യമന്ത്രിയായി നിശ്ചയിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാനാണ് ധാരണ. മുഖ്യമന്ത്രി പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടായേക്കും. ‌തിരുവനന്തപുരത്ത് നിയമസഭാ കക്ഷിയോഗം വിളിച്ച് അവിടെ വെച്ച് പ്രഖ്യാപനം നടത്തുകയോ ഖാർഗെയോ രാഹുൽ ഗാന്ധിയോ എഐസിസി ആസ്ഥാനത്ത് വെച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയോ ചെയ്യാനാണ് സാധ്യത.

Kerala

ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി രൂപ, ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്കോളര്‍ഷിപ്പിന് നാല് കോടി

തിരുവനന്തപുരം: ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി രൂപ അനുവദിച്ചു. ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്കോളര്‍ഷിപ്പിന് നാല് കോടി രൂപയും വകയിരുത്തി.

ഗവേഷണത്തിന് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് 11 കോടി അനുവദിച്ചു. പരിവർത്തിത ക്രൈസ്തവരുടെ സുസ്ഥിര വികസനത്തിന് പുതിയ പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി.

Kerala

തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് 950.89 കോടി, വിദ്യാവാഹിനി പദ്ധതിക്ക് 30 കോടി

തിരുവനന്തപുരം: അഞ്ച് മുതൽ 15 കുടുംബങ്ങള്‍ താമസിക്കുന്ന നഗറുകളുടെ വികസനത്തിന് പ്രത്യേക പാക്കേജ് ബജറ്റിൽ വകയിരുത്തി. ഇതിനായി 20 കോടി അനുവദിച്ചു.

വിദ്യാവാഹിനി പദ്ധതിക്ക് 30 കോടി, തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് 950.89 കോടി, എംഎൻ ലക്ഷം വീട് പദ്ധതിക്ക് 10 കോടി, എസ്‍സിഎസ്‍ടി വികസനം, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വര്‍ധിപ്പിച്ചു. പിന്നാക്ക ക്ഷേമത്തിന് 200.94 കോടി വകയിരുത്തി.

Kerala

വയനാട് ദുരന്തം; ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യബാച്ച് വീട് കൈമാറും

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽ മല ദുരന്തത്തിൽ ഇരയായവർക്ക് ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യബാച്ച് വീട് കൈമാറുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

റിട്ടയർമെന്‍റ് ഹോമുകൾക്കായി 30 കോടി രൂപ, വയോജനങ്ങളുടെ റിട്ടയര്‍മെന്‍റ് ഹോമുകള്‍ക്ക് സബ്‌സിഡിയായി 30 കോടിയും വകയിരുത്തി.

8573.52 ഏക്കർ ഭൂമി ഭൂരഹിതരായ പട്ടിവർഗ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തുവെന്നും മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതിയിൽ 3408 വീടുകൾ സർക്കാർ വച്ചു നൽകിയെന്നും ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് സർക്കാർ വീട് നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

Kerala

ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി രൂപ വകയിരുത്തി. കിടപ്പു രോഗികളെ പരിചരിക്കുന്നവരുടെ പ്രതിമാസ സഹായം 600ൽ നിന്നും 1000 രൂപയാക്കി വര്‍ധിപ്പിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി, അങ്കണവാടികളിൽ എല്ലാ പ്രവര്‍ത്തി ദിവസവും പാലും മുട്ടയും നൽകുന്നതിനായി 80.90 കോടി, വയോമിത്രം വാതിൽപ്പടി സേവനത്തിന് 27.5 കോടി, വയോജന കമ്മീഷൻ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയും വകയിരുത്തി.

Kerala

തളിപ്പറമ്പിൽ മൃഗശാല, പെർളശേരിയിൽ സാംസ്കാരിക ഇടനാഴി

തിരുവനന്തപുരം: തളിപ്പറമ്പിലെ മൃഗശാലയ്ക്ക് നാലു കോടി രൂപ വകയിരുത്തി. കണ്ണൂര്‍ പെര്‍ളശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി.

പൊതുവിദ്യാഭ്യാസത്തിന് 1,128 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവച്ചു.

ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി രൂപ വകയിരുത്തി. ക്ലീന്‍ പമ്പയ്ക്ക് 30 കോടി രൂപ ബജറ്റില്‍ നീക്കിവച്ചതായും ധനമന്ത്രി പറഞ്ഞു.

Latest News

Corehub Up